Sunday, November 7, 2010

അജസുന്ദരിയും പോലീസ് സ്റ്റേഷനും





മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം (ഞങ്ങളുടെ ബാച്ചില്‍ ആകെ 17 പേര്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു, 12 ബോയ്സ് + 5 ഗേള്‍സ്) ഞങ്ങള്‍ എല്ലാവരും കൂടി ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്തു, കുമിളി വരെ കൊടൈക്കനാലിലേക്കായിരുന്നു ആദ്യ യാത്ര ഞാന്‍ പൊന്‍ കുന്നത്തു നിന്നും ജോയിന്‍ ചെയ്തു,വിദ്യാര്‍ഥികളും അദ്ധ്യാപകരുമടക്കം 22 ഓളം പേരുമായി ഞങ്ങളുടെ മിനി ബസ്സ് കുമളിയില്‍ നിന്നും കുന്നിറങ്ങി തമിഴ്നാടിന്റെ ഊഷര ഭൂവിലേക്ക് പ്രവേശിച്ചു. തേനി പിന്നിട്ട് വണ്ടി മുന്നോട്ടൊടുന്നതിനിടയില്‍ വഴിയില്‍ കുറുകേ പോയ ആട്ടിന്‍ കൂട്ടങ്ങളിലൊന്നിനെ തട്ടിയോ എന്നൊരു സംശയം, ഞങ്ങള്‍ അതൊന്നും കാര്യമാക്കാതെ യാത്ര തുടര്‍ന്നു, ആടിനെ മേയ്ക്കാനോ മറ്റോ വഴിയരികില്‍ പന്തലു കെട്ടിയിരുന്ന ഒരു കിളവനേയും പെങ്കോച്ചിനേയും ഞങ്ങള്‍ ഗൗനിച്ചതുമില്ല, ബസ്സ് ഒരു രണ്ട് കിലോമീറ്റര്‍ പിന്നിട്ട് കാണും കപ്പടാ മീശക്കാരനായ ഒരു പോലീസുകാരന്‍ വണ്ടിക്ക് കൈ കാണിച്ചു നിര്‍ത്തി, വണ്ടിയുടെ മുന്‍ഭാഗവും വീലുകളും പരിശോധിച്ച അയാള്‍ വണ്ടി നേരെ സ്റ്റേഷനിലേക്കെടുത്തു കൊള്ളാന്‍ പറഞ്ഞു, എല്ലാവരും പരിഭ്രമിച്ചു പോയി, കോയമ്പത്തൂരിലും മറ്റും നിന്ന്‍ വശത്താക്കിയ തമിഴിന്റെ ബലത്തില്‍ ഞാന്‍ കാര്യങ്ങളാരാഞ്ഞു, ഞങ്ങളുടെ വണ്ടി എന്തോ ആക്സിഡന്റില്‍ ഉള്‍പ്പെട്ടു എന്നു അവര്‍ക്ക് മെസേജ് കിട്ടിയത്രെ (അതും വണ്ടിയുടെ പേരും നിറവും സഹിതം, കിളവനും ,പെങ്കൊച്ചും പറ്റിച്ച പണി കൊള്ളാം), വണ്ടി സ്റ്റേഷനിലെത്തിയതും അടുത്ത മെസ്സേജ് സുമാര്‍ ഇരുപത്തഞ്ചു കിലോ തൂക്കം വരുന്ന ഒരു കുടുംബത്തിന്റെ അന്ന ദാതാക്കളിലൊരാളായ അജ സുന്ദരിയെയാണത്രെ ഞങ്ങള്‍ ക്രൂരമായി വണ്ടിയിടിപ്പിച്ച് അവശയാക്കിയത്, എതായാലും തമിഴ് പറയുന്ന ഒരുത്തനെ കിട്ടിയ സന്തോഷത്തില്‍ കുറിയൊക്ക് തൊട്ട് കുട്ടപ്പനായ ഒരു കാലിനു ലേശം മുടന്തുള്ള ഇന്‍സ്പെക്ടറും മറ്റും എന്നോട് വിവരങ്ങള്‍ ആരായാന്‍ തുടങ്ങി..

'തമ്പി നീങ്ക എല്ലോരും എന്ത ഊരു?', 'എങ്കേ പഠിക്കിറേന്‍, ഇങ്കളീഷ് മീഡിയത്തിലു താന്‍ പഠിക്കിറീങ്കലാ' മുതലായ അരുമയാണ ചോദ്യങ്ങള്‍ ചോദിച്ച് പുള്ളിക്കാരന്‍ എന്റെ തോളിലൊക്കെ കൈയിട്ട് കുശലാന്വേഷണം നടത്താന്‍ തുടങ്ങി,ഞാന്‍ അല്‍പ്പം വിരണ്ടു പോയെങ്കിലും സമചിത്തത കൈ വെടിയാതെ ഞങ്ങളുടെ നിസ്സഹായവസ്ഥ അറിയിച്ചു,ടൂറിനു വന്ന സാറുമ്മാരിതിനിടെ ഡല്‍ഹിക്ക് വിളിക്കുന്നു, എം.പിയെ വിളിക്കുന്നു ആകെ ചൂടു പിടിച്ച അന്തരീക്ഷം.. ഒടുവില്‍ അജസുന്ദരിക്ക് നഷ്ട പരിഹാരമായി ഒരു അഞ്ഞൂറു രൂപ കൊടുത്തു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു..(ഇതിനകം ഡല്‍ഹിയില്‍ നിന്നും കോളുകളൊക്കെ പോലീസ്സ്റ്റേഷനിലേക്ക് വന്നു തുടങ്ങിയിരുന്നത്രെ)..എതായാലും യാത്രക്കിടയില്‍ പോലീസേമ്മാന്‍ വീണ്ടുംവിളിച്ച് കുശലാന്വേഷണം നടത്താനും മറന്നില്ല (മാന്യനായ പോലീസുകാരന്‍). അങ്ങനെ ജീവിതത്തിലാദ്യമായി പോലീസ്സ്റ്റേഷനില്‍ കയറി അതും ഒന്നാന്തരം തമിഴ് നാട് കാവല്‍ നിലയത്തില്‍.

വാല്‍ക്കഷ്ണം: ആ പോലീസേമ്മാനു മൂത്ത മകളെ എനിക്കു വേണ്ടി ആലോചിക്കാന്‍ പദ്ധതിയുണ്ടായിരുന്നു വെന്ന്‍ പറഞ്ഞ് ബാക്കിയുള്ളവര്‍ എന്നെ കളിയാക്കുമായിരുന്നു ..ഈയ് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ലാരിക്കും അല്ലേ??????

3 comments:

  1. ഹേയ്...ഇല്ലെന്നേ.

    ഇനി അങ്ങനെ വല്ല ഐഡിയയും ഉണ്ടായിരിയ്ക്കുമോ... ;)

    ReplyDelete
  2. da njan degree yk padiykumpo final year ayapo ente clasil 15 pere untayirunnollu.. tour n poyappo ente arivil 20 pere untayirunnollu.. kodaikanalil vech manjath meter karangathe poya anna travels alle.. athalle 25 kg ulla adine idichath.. ada tho mada.. enne kont kuduthal parayipikathiriykunathavum ninak nallath

    ReplyDelete