Wednesday, March 3, 2010

തീയേറ്ററുകളും ഞാനും

പ്രിയപ്പെട്ടവരെ ഓര്മ്മയുണ്ടോ കാലം, ..ദൂരദര്ശന്വിനോധോപാധി എന്ന നിലയില്മധ്യവര്ത്തി കുടും ബങ്ങളില്ആവേശിക്കാന്തുടങ്ങുന്നതിനും മുന്പ് ...നാം നെഞ്ഞോടടക്കി പിടിച്ചിരുന്ന സിനിമാ കൊട്ടകകള്‍ ...പ്രൊജക്ടര്റൂമിന്റെ കിളിവാതിലിലൂടെ പുറപ്പെടുന്ന പ്രകാശ രശ്മികള്തിരശീലയില്അത്ഭുതങ്ങള്വിരിയിച്ചിരുന്ന കാലം ...... അന്നൊക്കെ ഒരു സിനിമാ തീയേറ്റര്‍ .. നാടിന്റെ സ്പന്ദന്മായിരുന്നു..പിന്നീട് കാലം മുന്നോട്ട് പോയി ദൂരദര്ശന്ടെലിവിഷനെ മലയാളികളുടെ ഒഴിവുവേളകളിലെ തോഴനാക്കി മാറ്റി...അപ്പോഴും ശീതീകരിച്ചതാണോ?, സാങ്കതിക മേന്മയുണ്ടോ? എന്നൊന്നും നോക്കാതെ ജനം ബി,സി ക്ലാസ് തീയേറ്ററുകളെ ഹൌസ്ഫുള്ളാക്കി മാറ്റിയിരുന്നു..വീണ്ടും കാലം മാറി മെഗാ സീരിയലുകള്‍ മലയാളികളുടെ 'മാനസി' മാരായി മാറി ഒപ്പം തീയേറ്ററുകളുടെ മരണമണികളും മുഴങ്ങാന്‍ തുടങ്ങി..നഷ്ടത്തിലായ ബി,സി ക്ലാസ് തീയേറ്ററുകള്‍ കൂട്ടത്തോടെ ഇടിച്ചു നിരത്തപ്പെട്ടു...പല ഹിറ്റു സിനിമകളുമോടിയ സ്ക്രീനുകള്‍ നിഷ്കാസിതരായി.. ചില തീയേറ്ററുകള്‍ ഓഡിറ്റോറിയങ്ങളായി...എ ക്ലാസ് തീയേറ്ററുകള്‍ കൂടി പ്രതിസന്ധിയിലായി... തരം താണ ഇം ഗ്ളീഷ് 'എ' ചിത്രങ്ങളില്‍ തുടങ്ങി മാദക മദാലസ മസാല ചിത്രങ്ങള്‍ പ്രദര്‍ ശിപ്പിച്ച് ആളെകൂട്ടിയത് തരം തിരിവില്ലാതെ എ,ബി,സി തീയേറ്ററുകളൊന്നിച്ചായിരുന്നു....

ഇന്ന് മികച്ച ശബ്ദ സം വിധാനവും ,സൌകര്യങ്ങളുമൊരുക്കി തീയേറ്ററുകള്‍ മുഖം മിനുക്കുന്നു..എന്നാലും നമുക്ക് നഷ്ടമായ ആ പഴയ കൊട്ടകകള്‍ ഒരു തീരാവേദനയായി അവശേഷിക്കുന്നു...




കോട്ടയം ജില്ലയില്‍ പൊന്‍ കുന്നത്തുള്ള ലീലാമഹല്‍ തീയേറ്റര്‍ ,നടന്‍ ബാബു ആന്റണിയുടെ കുടും ബത്തിന്റെ വകയായ ഈ തീയേറ്ററിലാണ്‍ ഈയുള്ളവന്‍ ആദ്യമായി സിനിമ കണ്ടത്. കാഴ്ച്ചക്കാര്‍ കുറഞ്ഞതോടെ ഇതൊരു ആഡിറ്റോറിയമായി മാറി..





No comments:

Post a Comment